ബാലുശ്ശേരി:ബാലുശ്ശേരി ബസ്റ്റാൻഡ് ശൗചാലയത്തിന്റെ ശോചനീയാവസ്ഥ ഉടൻ പരിഹരിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ബാലുശ്ശേരി നിയോജകമണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി ബസ്റ്റാൻഡ് ഉപരോധവും വ്യാപാരികൾക്ക് കർച്ചീഫ് വിതരണവും നടത്തി.
ബാലുശ്ശേരി എംഎൽഎ ബഹുമാനപ്പെട്ട സച്ചിൻ ദേവന്റെ ഓഫീസിന് തൊട്ടു താഴെ ശൗചാലയത്തിന്റെ ടാങ്ക് പൊട്ടി മാലിന്യം പുറത്തേക്ക് ഒഴുകിയിട്ട് മാസങ്ങൾ ആയിട്ടും യാതൊരുവിധ നടപടിയും സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചാണ് മൂക്കടയ്ക്കു കണ്ണുതുറക്കൂ എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചുകൊണ്ട് യൂത്ത് കോൺഗ്രസ് കമ്മിറ്റി ഉപരോധ സമരം നടത്തിയത്.
എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും മൂന്നരക്കോടി രൂപയോളം ചെലവഴിച്ചു കൊണ്ടാണ് ബസ്റ്റാൻഡ് നവീകരണവും പൂർത്തീകരിച്ചത്.
എന്നാൽ അന്നുമുതൽ ഈ ശൗചാലയം യാത്രക്കാർക്ക് ഉപകാരപ്പെടാത്ത രീതിയിലാണ് മുന്നോട്ടു പോകുന്നത് എന്നാൽ ഇന്ന് ആ ശൗചാലയം നാട്ടുകാർക്കും യാത്രക്കാർക്കും വ്യാപാരികൾക്കും പ്രയാസമാവുന്ന സ്ഥിതിയിലേക്ക് മാറുകയാണ് ഊരാളുങ്കൽ ലേബർ സൊസൈറ്റി ആണ് ഈ പണി പൂർത്തീകരിച്ചത്.
ബസ്റ്റാൻഡിൽ ശൗചാലയം നിർമ്മിക്കുന്നതിന് മുമ്പ് അതിനെക്കുറിച്ച് യാതൊരുവിധ പഠനവും നടത്താതെ ഒരു തട്ടിക്കൂട്ട് പണി നടത്തിയതിന്റെ ഭാഗമായിട്ടാണ് യാത്രക്കാർ ഇന്ന് അനുഭവിക്കുന്ന പ്രയാസത്തിന് കാരണം. അതുകൊണ്ടുതന്നെ ഊരാളുങ്കലിന്റെ ആളുകളെ വിളിച്ചുവരുത്തി ഖജനാവിൽ നിന്നും പണം നഷ്ടപ്പെടാതെ അവരെക്കൊണ്ട് ശൗചാലയത്തിന്റെ പണി പൂർത്തീകരിക്കണം എന്നാണ് യൂത്ത് കോൺഗ്രസ് ആവശ്യപ്പെടുന്നത്.
ബാലുശ്ശേരി നിയോജകമണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ടി.എം.വരുൺ കുമാർ അധ്യക്ഷത വഹിച്ച പരിപാടി ജില്ലാ യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് ആര്‍ ഷഹിൻ ഉദ്ഘാടനം ചെയ്തു.
ജില്ലാ കോൺഗ്രസ് ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദ് മുഖ്യ പ്രഭാഷണം നടത്തി.
ജില്ലാ യൂത്ത് കോൺഗ്രസ് സെക്രട്ടറി വൈശാഖ് കണ്ണൊറ, കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് വി.സി.വിജയൻ, അഭിജിത്ത് ഉണ്ണികുളം, അതുൽ ഇയ്യാട്, അഫ്സൽ പനായി, സുവിൻ വിപി, അഭിന കുന്നോത്ത്, ജറീഷ് എരമംഗലം, ഭഗീഷ് ലാൽ, സുജിത്ത് പറമ്പിൽ എന്നിവർ സംസാരിച്ചു.
യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ബാലുശ്ശേരി സബ്ബ് ഇൻസ്പക്ടർ പി.റഫീഖിന്റെ നേതൃത്വത്തിൽ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.
Balussery Constituency Youth Congress Committee boycotted the bus stand and distributed kerchiefs to the traders, demanding that the deplorable condition of Balussery Bus Stand toilets should be resolved immediately