താമരശ്ശേരി: കാർഷിക മേഖലയെ സംരക്ഷിക്കാൻ വേണ്ടി കർഷകർക്ക് കൃഷി ചെയ്യുന്ന ഭൂമിക്ക് ആനുപാതികമായി സർക്കാർ ശബളം നൽകണമെന്ന് പത്മശ്രീ ചെറു വയൽ രാമൻ പറഞ്ഞു. കർഷകരുടെ മകൾക്ക് ആനുകൂല്യങ്ങൾ നൽകണം. കോളേജുകളിൽ സംവരണം നൽകണം. "ജയ് ജവാൻ ജയ് കിസാൻ " എന്ന മുദ്രാവാക്യം വിളിച്ചാൽ മാത്രം പോര. സർക്കാർ ഓഫീസുകളിൽ കർഷകർക്ക് മാന്യമായ പരിഗണന നൽകണം. ഇപ്പോഴത്തെ കർഷകരുടെ ശരാശരി പ്രായം 60 വയസ്സാണ്. ഇവരുടെ കാലം കഴിഞ്ഞാൽ പിന്നെ കർഷകർ ഇല്ല. പുതിയ തലമുറ കാർഷിക മേഖലയിലേക്ക് വരുന്നില്ല. മലയോര മേഖലയിൽ വന്യമൃഗല ശല്യം രൂക്ഷമാണ്. ലക്ഷ കണക്കിന് രൂപയുടെ കാർഷിക വിളകളാണ് വന്യജീവികൾ നശിപ്പിക്കുന്നത്. കർഷകർക്ക് ഒപ്പം നിൽക്കാൻ മാറി - മാറി വരുന്ന സർക്കാരുകൾ തയ്യാറാകണം - ചെറു വയൽ രാമൻ പറഞ്ഞു. കേരള കർഷകരുടെ സ്വകാര്യ അഹങ്കാരം പത്മശ്രീ ചെറുവയൽ രാമന് കർഷക കോൺഗ്രസ് നേതൃ ക്യാമ്പിൽ ആദരം. വയനാട്ടിലെ 55 ഓളം പാരമ്പര്യ നെൽ വിത്തുകൾ തനിമ നഷ്ടപെടാതെ 30 വർഷമായി സംരക്ഷിച്ച് വരികയാണ് രാമേട്ടൻ. രാസവളവും കീടനാശികളും ഉപയോഗിക്കാതെ കൃഷി രീതികൾ പിൻ തുടരാൻ വേണ്ടി ഭീമമായ തുകയാണ് ചെലവിട്ടത് - ചെറുവയൽ രാമേട്ടൻ പ്രതിനിധികളുമായി അനുഭവം പങ്കിട്ടു. തന്റെ വൈക്കോൽ ഗൃഹം സന്ദർശിക്കാനും കൃഷി അനുഭവങ്ങൾ നേരിട്ട് അറിയാൻ വേണ്ടി നിരവധി ആളുകളാണ് വീട്ടിലേക്ക് വന്ന് കൊണ്ടിരിക്കുന്നത് .
Cheru vayal Raman at karashaka camp